Friday, November 30, 2007

രണ്ടാം മുണ്ടശ്ശേരി അധ്യായത്തില്‍ നിന്നും ചില ചോദ്യങ്ങള്‍


ആദ്യം തന്നെ ചില കണക്കുകള്‍:


കേരളത്തിന്റെ പൊതുകടം: 45, 024 കോടി രൂപ (2006-ലെ കണക്ക്)


പലിശ നിരക്ക് കുറവെന്ന ന്യായത്തില്‍ ലോകബാങ്ക് വായ്പയിലേക്ക് തള്ളി വിടുന്ന വിപ്ലവ പ്രവര്‍ത്തനം മറ്റൊരു വശത്ത്.


വീണ്ടും ചില കണക്കുകള്‍:


ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ട സ്വാശ്രയ നിയമത്തിനു കേസു നടത്താന്‍ ഇതു വരെ ചിലവിട്ട തുക: 1, 02, 52, 347 രൂപ. ഇതു കേസു വാദിക്കാന്‍ സ്വകാര്യ അഭിഭാഷകര്‍ക്കു നല്‍കിയ ഫീസിനത്തില്‍ മാത്രമാണ്. ഹൈക്കോടതിയില്‍ 29, 35, 335 രൂപയും സുപ്രീം കോടതിയില്‍ 73, 17, 012 രൂപയെന്നും ഈ തുകയെ വിഭജിക്കാം.


യു ഡി എഫിന്റെ ഭരണ കാലത്തു ഹൈക്കോടതിയില്‍ സ്വാശ്രയ നിയമ വിഷയത്തില്‍ ഹാജരായത് അഡീഷനല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന പി കെ ബീരാനുള്‍പ്പെടുന്ന സര്‍ക്കാര്‍ അഭിഭാഷകരായിരുന്നു. കെ കെ വേണുഗോപാല്‍, ടി എന്‍ വിശ്വനാഥ അയ്യര്‍ എന്നിവരടങ്ങിയ പാനലിനു ഓരോ സിറ്റിങ്ങിനും പ്രത്യേക ഫീസ് ഉണ്ടായിരുന്നില്ല. എങ്കിലും സുപ്രീം കോടതിയില്‍ കേസു നടത്താനായി ഏറ്റവും അധികം തുക- 45, 67, 012 രൂപ- ചിലവഴിച്ചത് യു ഡി എഫിന്റെ കാലത്താ‍യിരുന്നു.


എല്‍ ഡി എഫ് ഭരണകാലത്ത് ഹൈക്കോടതിയിലെ പ്രധാന വാദങ്ങള്‍ക്കായി എത്തിയത് സി എസ് വൈദ്യനാഥന്‍, കെ കെ വേണുഗോപാല്‍ എന്നീ പുറമെ നിന്നുള്ള അഭിഭാഷകരായിരുന്നു. മൊത്തം 29.35 ലക്ഷം രൂപയാണു ഇവര്‍ക്ക് നല്‍കിയത്. സുപ്രീം കോടതിയിലാകട്ടെ 27, 50, 000 രൂപയും.


ശരിയാണ്. ഏറ്റവും ലളിതമായി ഒരു മുണ്ടശ്ശേരി പരിഷ്കാരത്തിനല്ലേ, ഇതൊക്കെ ഏതൊരു വിപ്ലവത്തിനും വേണ്ട മൂലധനമല്ലെ എന്നൊക്കെ ചോദിക്കാം. പക്ഷേ എം എ ബേബിക്ക് പരാജയപ്പെട്ട ഒരു രക്തസാക്ഷിയുടെ പരിവേഷം നല്‍കിയ ഈ ബില്ല് ഏതൊക്കെ സംഗതികളിലാണു വിപ്ലവകരമാകുന്നതെന്നു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. അനുപാതങ്ങളിലെ ചെറിയ വ്യത്യാസം, ഫീസ് ഘടനയിലെ ചില ചൊറിച്ചു മല്ലലുകള്‍... നിയമത്തിനുള്ളീലെ എണ്ണമറ്റ ലൂപ് ഹോളുകള്‍... വിദ്യാഭ്യാസത്തിന്റെ മാനവിക തലങ്ങളെ സംബന്ധിച്ച എന്തു ആശങ്കയാണ്‍്, ഒരു ചരക്കിന്റെ വില്‍ക്കല്‍ വാങ്ങല്‍ ക്രയത്തിലെ ചില അഡ്ജസ്റ്റുമെന്റുകളല്ലാതെ ഈ നിയമത്തിലുള്ളത്? ഇത്തരമൊരു നിയമത്തെ സംരക്ഷിക്കാന്‍ ഏറ്റവും ദരിദ്രരായ ഒരു ജനതയെ ചൂഷണം ചെയ്യുന്നതിനെ എന്തു പേരാണു വിളിക്കുക?

Thursday, November 15, 2007